97
 1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; 
ദ്വീപസമൂഹവും സന്തോഷിക്കട്ടെ. 
 2 മേഘവും അന്ധകാരവും ദൈവത്തിന്റെ ചുറ്റും ഇരിക്കുന്നു; 
നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു* നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. 
 3 തീ അവിടുത്തെ മുമ്പായി പോകുന്നു; 
ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 
 4 ദൈവത്തിന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 
ഭൂമി അത് കണ്ട് വിറയ്ക്കുന്നു. 
 5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, 
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 
 6 ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു; 
സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു. 
 7 വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 
ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ† ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ. 
 8 സീയോൻ കേട്ടു സന്തോഷിക്കുന്നു; 
യഹോവേ, അങ്ങയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 
 9 യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; 
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 
 10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു‡ യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; 
കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; 
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. 
 11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു§ നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 
 12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 
കർത്താവിന്റെ വിശുദ്ധനാമത്തിന്* കർത്താവിന്റെ വിശുദ്ധനാമത്തിന് കർത്താവിന്റെ ഓര്‍മ്മയ്ക്ക്  സ്തോത്രം ചെയ്യുവിൻ. 
*97. 2 നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു
†97. 7 ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ
‡97. 10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ
§97. 11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു
*97. 12 കർത്താവിന്റെ വിശുദ്ധനാമത്തിന് കർത്താവിന്റെ ഓര്‍മ്മയ്ക്ക്