140
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് 
സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ. 
 2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; 
അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; 
 3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; 
അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. 
സേലാ. 
  4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; 
സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; 
അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. 
 5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; 
വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; 
അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. 
സേലാ. 
  6 “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; 
യഹോവേ, എന്റെ യാചനകൾ കേൾക്കണമേ. 
 7 എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, 
അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു* അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു യുദ്ധദിവസത്തിൽ അങ്ങ് എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു. 
 8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; 
നിഗളിച്ചുപോകാതിരിക്കേണ്ടതിന് 
അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. 
സേലാ. 
  9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - 
അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ† അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ. 
 10 തീക്കനൽ അവരുടെ മേൽ വീഴട്ടെ; 
ദൈവം അവരെ തീയിലും 
എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. 
 11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല; 
സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. 
 12 യഹോവ പീഡിതന്റെ വ്യവഹാരവും 
ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു. 
 13 അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും; 
നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.