സങ്കീർത്തനം.124
ദാവീദിന്റെ ഒരു ആരോഹണഗീതം. 
 1 യിസ്രായേൽ ഇപ്പോൾ പറയേണ്ടത് 
“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 
 2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ 
 3 അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, 
അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 
 4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, 
നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 
 5 പ്രളയജലം 
നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. 
 6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ 
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” 
 7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ 
നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; 
കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 
 8 നമ്മളുടെ സഹായം ആകാശവും ഭൂമിയും 
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.