സങ്കീർത്തനം.130
ആരോഹണഗീതം. 
 1 യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു; 
 2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; 
നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. 
 3 യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ 
കർത്താവേ, ആര് നിലനില്ക്കും? 
 4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം 
നിന്റെ പക്കൽ പാപക്ഷമ ഉണ്ട്. 
 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; 
എന്റെ ഉള്ളം കാത്തിരിക്കുന്നു; 
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. 
 6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, 
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ 
എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. 
 7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; 
യഹോവയുടെ പക്കൽ കൃപയും 
അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്. 
 8 അവൻ യിസ്രായേലിനെ അവന്റെ സകല 
അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.