സങ്കീർത്തനം.129
ആരോഹണഗീതം. 
 1 യിസ്രായേൽ പറയേണ്ടത്: 
“അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 
 2 അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 
എങ്കിലും അവർ എന്നെ ജയിച്ചില്ല. 
 3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; 
ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” 
 4 യഹോവ നീതിമാനാകുന്നു; 
അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു. 
 5 സീയോനെ വെറുക്കുന്നവരെല്ലാം 
ലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ. 
 6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന 
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 
 7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ 
കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. 
 8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; 
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” 
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.