137
 1 ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, 
സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു. 
 2 അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ 
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു. 
 3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: 
“സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്ന് പറഞ്ഞു; 
ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു. 
 4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ? 
 5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ 
എന്റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ* വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ എന്റെ വലങ്കൈ മറന്നുപോകട്ടെ. 
 6 നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, 
യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, 
എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ† എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. 
 7 “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” 
എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി 
യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ. 
 8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, 
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ. 
 9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ച് 
പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.