സങ്കീർത്തനം.114
 1 യിസ്രായേൽ ഈജിപ്റ്റിൽനിന്നും 
യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ 
 2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും 
യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. 
 3 സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. 
 4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും 
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 
 5 സമുദ്രമേ, നീ ഓടുന്നതെന്ത്? 
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? 
 6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും 
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. 
 7 ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, 
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. 
 8 അവൻ പാറയെ ജലതടാകവും 
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.