സങ്കീർത്തനം.15
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും? 
നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും? 
 2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും 
ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. 
 3 നാവുകൊണ്ട് ഏഷണി പറയാതെയും 
തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും 
കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; 
 4 വഷളനെ നിന്ദ്യനായി എണ്ണുകയും 
യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; 
സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ; 
 5 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും 
കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; 
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.